Monday, September 23, 2013

വഴികൾ

അകത്തു കയറി നോക്കിയപ്പോളാണു
അറിയുന്നതു,
അകത്തേക്കുള്ള വഴി തന്നെയാണൂ
പുറത്തേക്കും!

ഉറക്കം!!

ഇടക്കിടെ തൊട്ടും
കണ്ണുനീരിറ്റിച്ചും
കാൽക്കൽ കുനിഞിരിപ്പാണൂ
ദാമ്പത്യം!
തലക്കൽ
പകച്ചിരിക്കുന്നു
വാത്സല്ല്യം!
അകത്തളത്തെവിടെയോ
തളർന്നുറഞു പോയ്
തളിരുകൾ!
മാറത്തു വീണൂ
ആർത്തു കരയുന്നു
ബന്ധങൾ!
മാറിനിന്നു കൂട്ടംകൂടി
പിറുപിറുക്കുന്നു
സൗഹൃ്ദം !
വേഗത്തിൽ ചിട്ടയോടോടി നടക്കുന്നു
അയൽപ്പക്കം!
അന്നു മാത്രമാണൂ,
അയാളൂടെ വീട്ടിൽ  കാര്യങൾ  മുറപോലെ സംഭവിക്കുന്നതു!
അതുകൊണ്ട് തന്നെയായിരിക്കും...
'അയാൾ'
ശാന്തമായുറങുന്നതും!!


Sunday, September 8, 2013

ആത്മഗതം ..

മഴവന്നു നിന്നോട് പ്രണയം പറഞ്ഞപ്പോള്‍,
പുഴയായ്‌ നിറഞ്ഞു നീ ഒഴുകിയല്ലേ?
മാമരക്കൊമ്പില്‍ വസന്തം തളിര്‍ത്തപ്പോള്‍ ,
ചാമരം വീശി നീ പാടിയല്ലേ?

മഴവില്ല് പലവര്‍ണ്ണ ചിത്രം വരച്ചപ്പോള്‍ ,
അഴകാര്‍ന്ന പീലി നീ വീശിയല്ലേ?
മമരാഗ സൂനങ്ങള്‍ ചിരിതൂകി നിന്നപ്പോള്‍,
സുമരേണു  മധുവില്‍  നീ രമിച്ചുവല്ലേ?

Wednesday, September 4, 2013

കാമ സൂത്രക്കാര്‍ ....

നിന്‍റെ മൗനങ്ങളില്‍
കൂട്ട്കൂടാനാണ്
നിന്‍റെ ചുണ്ടത്തൊരു
ചുംബനം കോര്‍ത്തത്!

നിന്‍റെ സ്വപ്നങ്ങളില്‍
നീറിനില്‍ക്കാനാണ്
ദന്തക്ഷതങ്ങളാല്‍
പ്രണയം കുറിച്ചത്!

നിന്‍റെ ആഴങ്ങളില്‍
വേരുറപ്പിക്കാനാണ്
നിന്നിലേക്കിന്നു ഞാന്‍
തുളച്ചു കേറുന്നത്!

നിന്നിലൂടൊന്നിനി
പുനര്‍ജ്ജനിക്കാനാണ്
നിന്നിലേക്കിന്ന് ഞാന്‍
സ്ഖലിച്ചു തീരുന്നത്!




അവസാനത്തെ അത്താഴം

തീന്മേശ നിറയെ
വിഭവങൾ ഉണ്ടായിരുന്നു!
കുരുക്കിട്ട കഴുത്തു,
മുറിച്ച ഞരമ്പ്,
കുടിക്കാൻ വിഷം!
എന്നിട്ടും,
വിരുന്നുകാരൻ പിണങിപ്പോയി
പാളത്തിൽ ഇരുന്നു!!

തിരി

ശരിയാണു,
ഞാൻ ചെയ്തതെല്ലാം 
തെറ്റായിരുന്നു!

ഇരുട്ടത്തിരുന്നു നിങൾ,
ഹാ അന്ധകാരമേ 
എന്നുറക്കെ പ്രാകിയപ്പോൾ,
ഒറ്റത്തിരി കത്തിചു ഞാൻ,
'വെളിച്ചമേ നയിച്ചാലും' 
എന്നു പ്രാർത്ഥിച്ചു 

നിങളുടെ കുന്തമുനകൾക്ക് 
ലക്ഷ്യം തെളിഞതും 
അപ്പോൾ മാത്രം!

ശരിയാണു,
ഞാൻ ചെയ്തതെല്ലാം 
തെറ്റായിരുന്നു!

?

സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തന്നെയാകുമോ,
നരകത്തിലെ മുറിമൂക്കൻ???

കാഴ്ച്ചകള്‍

ഉണ്ടാകാനും ഉണ്ടാകാതിരിക്കാനുമുള്ള
സാദ്ധ്യതയില്‍ മനം മടുത്ത്,
തിരമാലകളെ തട്ടിക്കളിച്ചു
കൊടുംകാറ്റ്
സമയം കളയുന്നു!


വഴിയരികിലെ
വേദനച്ചെടികളിലെല്ലാം
കഷ്ടകാലം
പൂത്തു നില്‍ക്കുന്നു!

ഓലക്കുടിലിന്‍റെ
ദാരിദ്ര്യത്തിലൂടെ
സൂര്യന്‍!
ഒളിഞ്ഞു നോക്കുന്നു !

മഴ നിറച്ചിട്ട
ജീവിതക്കുഴികളിലെല്ലാം
മരണം
പെറ്റ്പെരുകുന്നു!

മത്സരപ്പാതയില്‍
ആയുസ്സും തോളിലിട്ട്
മനുഷ്യന്‍
നെട്ടോട്ടമോടുന്നു!

സമയം തെറ്റിപ്പായുന്ന
തീവണ്ടികള്‍
നില്‍ക്കാന്‍ മടിക്കുന്ന  കടവത്ത്
ആള്‍ക്കൂട്ടം
കാത്തു നില്‍ക്കുന്നു!