Saturday, November 3, 2012

വക്ക് പൊട്ടിയ വാക്ക് !


വക്കു പൊട്ടിയ വാക്കിന്‍റെ മൂര്‍ച്ചയാല്‍ -
ഇക്കവിതക്കു ശീര്‍ഷകം വരക്കട്ടെ, ഞാന്‍!..
ദിക്ക് തെറ്റിപ്പറക്കുന്ന പട്ടങ്ങള്‍ വീഴാതെ-
പൊക്കമേറെ കൊതിക്കുന്നു , കൊഴിയുന്നു.



ചിറകു വെന്തു ഞാന്‍ തളരുന്ന നേരത്ത്
വരിക നീയെന്‍ ഇണപ്പക്ഷി , ചാരത്ത്
വെറുതെ ഓരോന്ന് കുറുകി രമിക്കുമ്പോള്‍
നിറയെ  ചില്ലകള്‍ തണലായ്‌ തളിര്‍ക്കട്ടെ!


അന്യോന്യമെത്ര തിരഞ്ഞു നാം മിഴികളില്‍,
ഇമപൂട്ടിടാതെ , ചിരിക്കാതെ, കരയാതെ!
ആനന്ദമീമട്ടില്‍ തോരാതെ പെയ്യുന്നു ജീവനില്‍,
ഈറനാകുന്നു, സ്നേഹവും, പ്രണയവും!


1 comment:

  1. അന്യോന്യമെത്ര തിരഞ്ഞു നാം മിഴികളില്‍,
    ഇമപൂട്ടിടാതെ , ചിരിക്കാതെ, കരയാതെ!

    ReplyDelete